RV Hits

Monday, August 25, 2014

Kripa Sadan Malampuzha, Palakkadu












KRIPA SADAN “ഇവിടം സ്വര്‍ഗ്ഗമാണ്
ഞാന്‍ ഇടയ്ക്കു സ്വര്‍ഗ്ഗത്തില്‍ പോകാറുണ്ട്....പണ്ടു പറഞ്ഞുകേട്ട ദൈവവും മാലാഖമാരും നൈര്‍മല്യമുള്ള ആത്മാക്കളും ഉള്ള സ്വര്‍ഗ്ഗത്തില്‍..........
ഇത്രയും എഴുതി നിര്‍ത്തിയപ്പോള്‍ ആണ് ഒരു ചങ്ങാതി വിളിച്ചത്....പോയി.. ഇത്തിരി മദ്യവും ...പിന്നെ രാഷ്ട്രീയം .. ചരിത്രം.. പിന്നല്‍പ്പം പരിസ്ഥിതി ചര്‍ച്ചകളും ആയി ചിലവഴിച്ചു....
പക്ഷെ എഴുതി തുടങ്ങിയത് മുഴുമിപ്പിക്കണം എന്ന് വല്ലാത്ത ഉള്‍വിളി.....അതാ വൈകിയ ഈ രാത്രി വേളയില്‍ ഈ മിഷ്യന് മുന്‍പില്‍.....ഇങ്ങനെ ...
.ശരി ഇനി പറയാം....
ഇത്തിരി ദൂരമുണ്ട്...അങ്ങ് പാലക്കാട് മലമ്പുഴ .....ഈ തിരക്കിനിടയില്‍ അത്രടം ഓടിയെത്താന്‍ ഇടയ്ക്കു വൈകാറുണ്ട്....എങ്കിലും അവിചാരിതമായി കയറി ചെല്ലുമ്പോള്‍ കാത്തിരിപ്പിന്‍റെ ഗദ്ഗതം കിനിയുന്ന മോനെ നീ വന്നോ: എന്ന ചോദ്യം......ചേര്‍ത്തു നിര്‍ത്തുമ്പോള്‍ ഹൃദയ താളത്തില്‍ അലിഞ്ഞ ഗദ്ഗതം......പിരിയുമ്പോള്‍ നിറുകയില്‍ ഒരുമ്മ....ഇനിയെന്ന് കാണും എന്ന ഈറന്‍ മിഴികള്‍.....പോയ്‌ വരൂ എന്നാശംസിക്കുന്ന ഒരു കൂട്ടം വലം കൈകള്‍.....ഒന്നും ജീവിതത്തില്‍  തിരിഞ്ഞു നോക്കാത്ത എന്‍റെ മനസിനെ അറിയാതെ തിരിഞ്ഞു നോക്കാന്‍ പ്രേരിപ്പിക്കുന്ന ആ പുണ്യ ഭൂമിയുടെ സ്വര്‍ഗ്ഗ കവാടം........
അതെ എനിക്ക് ഇന്ന് ഒത്തിരി വല്യപ്പന്മാരും വല്യമ്മച്ചിമാരും ഉണ്ട്.......ഏതാണ്ട് പത്തു കൊല്ലം മുന്‍പ് അറ്റുപോയ ഒരു രക്ത ബന്ധത്തെ തേടി വര്‍ഷങ്ങള്‍ക്കു ശേഷം ഏതാണ്ട് ഒരു നാല് കൊല്ലം മുന്‍പാണ് ഞാന്‍ ഇവിടെ എത്തിയത്.....പിന്നീടു ആവും പോലെ ഇടയ്ക്കു ഞാന്‍ ഇവടെ പോയിട്ടുണ്ട് .....ഇടയ്ക്കു രക്ത ബന്ധം മണ്ണില്‍ അലിഞ്ഞു ചേര്‍ന്നു....പക്ഷെ അതിനോടകം എന്‍റെ മനസ് ആ സ്വര്‍ഗ്ഗ ഭൂമിയില്‍ വേരുകള്‍ ആഴ്ന്നിറങ്ങി വളര്‍ന്നു തുടങ്ങിയിരുന്നു.......
പലര്‍ക്കും പലതും ഉണ്ട്.... പലര്‍ക്കും പലരും ഉണ്ട്......ചിലരുടെ പ്രൊഫൈലുകള്‍ നമ്മെ ഞെട്ടിക്കും......പക്ഷെ ആര്‍ക്കും ആരും ഇല്ല...ഒരു പക്ഷെ എന്നോ ഉണ്ടായ ഒരു പിണക്കം... ഒരു വാശി.... അതില്‍ ഉടലെടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ .....പിന്നെ മനുഷ്യ സഹജമായ ഈഗോ...ഇത്തിരി സമ്പത്തും അതിനോടുള്ള ആര്‍ത്തിയും ബന്ധങ്ങള്‍ക്കുള്ളില്‍ ഇടര്‍ച്ചകള്‍ ......ഇത്രയൊക്കെ തന്നെയേ ഒരരോരുത്തരുടെയും കഥക്കുള്ളിലെ കഥയുള്ളൂ .  മേല്‍വിലാസം അറിയാമായിരുന്നിട്ടും സ്വന്തം അമ്മയെ..,. അപ്പനെ... ഒന്ന് തേടി വരാന്‍ കൂട്ടാക്കാതെ മക്കള്‍.....ഒരുവഴിക്കായി .. ഒഴിവായികിട്ടി ...ഇനി ഇപ്പൊ എന്തിനു വിണ്ടും എടുത്തു തലയില്‍ വെക്കണം എന്ന് ചിന്ടിക്കുന്ന മക്കള്‍.........................എനിക്കൊന്നും മനസിലാകുന്നില്ല ചങ്ങാതി.......

പണ്ട് അള്‍ത്താര ബാലനായിരുന്ന ഞാന്‍ ....ഭൌതിക ചിന്തകളില്‍.. തത്വ ശാസ്ത്രങ്ങളില്‍ എന്നാണ് ആകൃഷ്ടനായത്‌ എന്ന് കൃത്യമായി ഓര്‍മ്മയില്ല....ഇന്ന് എന്നെ നയിക്കുന്നത് തികച്ചും ഭൌതികമായ ആ കാഴ്ചപ്പാടാണ്...അതുകൊണ്ട് തന്നെ മതങ്ങളോ മത സംവിധാനങ്ങളോ നിയന്ത്രിക്കുന്ന സ്ഥാപങ്ങളില്‍ ഞാന്‍ ശ്രധാലുവായിരുന്നില്ല.....
പക്ഷെ ഒന്നെനിക്കറിയാം തികച്ചും ഭൌതിക ചിന്തകള്‍ മനസിനെ... ചിന്താഗതിയെ.. നിയന്ത്രിക്കുന്നത്‌ കൊണ്ടാവാം എന്‍റെ മനസ് തികച്ചും ഒരു മനുഷ്യന്റേതു ആണ്.....മനുഷ്യന്‍റെ സുഖങ്ങളും... ദുഖങ്ങളും.....ആശകളും നിരാശകളും ....കോപവും ചിരിയും അങ്ങനെ എല്ലാ അവസ്ഥകളും അളവറ്റു പെട്ടന്ന് എന്നെ സ്വാധീനിക്കും.... മുഖംമൂടിയില്ലാതെ അവയെല്ലാം ഞാന്‍ പ്രകടിപ്പിക്കാരും ഉണ്ട്.... തികച്ചും തെറ്റ് എന്ന് തോന്നുന്നത് ഞാന്‍ ചെയ്യാറില്ല.....മനസിലെ കുറ്റബോധം മായിക്കാന്‍ കുമ്പസാരം എന്ന ഒറ്റമൂലി ഭൌതികന് ഭലിക്കില്ലല്ലോ....അതുപോലെ തന്നെ മനസിന്‌ സുഖം തരുന്ന പ്രവര്‍ത്തികള്‍ അത് എന്തും ആകട്ടെ.....മനസിന്‌ മുന്‍പില്‍ ശരി എന്ന് തോന്നിയാല്‍ അനുവര്‍ത്തിക്കുകയും ചെയ്യും....അന്ത്യകാഹളം മുഴങ്ങുമ്പോള്‍ വലതു ഭാഗത്ത് ഇരിക്കാം എന്ന ഗിമ്മിക്കിലും താല്പര്യം ഇല്ല  ....ശരി എന്നത് ചെയ്യുമ്പോള്‍.... അത് തരുന്ന മനസിന്‍റെ സുഖം...അതാണ്‌ ഞാന്‍ കാംഷിക്കുന്ന പ്രതിഭലം.......അത് അപ്പോള്‍ തന്നെ കിട്ടി ബോധിച്ചു ....വരവും വെച്ചു.......പലിശ വേണ്ടാ....

ഞാന്‍ ഈ പ്രമാണങ്ങള്‍ സൂചിപ്പിക്കാന്‍ ഇടവന്ന കാര്യം പറയാം....വൈദീകന്മാരോ സന്യാസിനി സമൂഹമോ അവരുടെ മേലങ്കികൊണ്ട് എന്നെ ഒരിക്കലും സ്വാധീനിച്ചിട്ടില്ല.....പക്ഷെ ഈ സ്വര്‍ഗ്ഗത്തില്‍ ഞാന്‍ ഒരു പുന്യവാനെ കണ്ടു  ഫാദര്‍ ജോണ്‍ മരിയ വിയാനി ...ഈ സ്ഥാപനത്തിന്‍റെ ഡയരക്ടര്‍ ആണ്.....ഏതാണ്ട് നൂറോളം വാര്ധക്യങ്ങളെ  ഇതിനോടകം സ്വന്തം കൈകളില്‍ എടുത്തു പരിപാലിച്ചു ഓമനിച്ചു ഒടുവിലെ നിദ്രക്കു ശാന്തമായ ശയ്യ ഒരുക്കിയ ഒരു വലിയ മനുഷ്യന്‍..............
ഈ സ്വര്‍ഗ്ഗത്തില്‍ ജാതിയില്ല...മതങ്ങളുടെ അതിരുകള്‍ ഇല്ല....ആണ്‍ പെണ്ണ് ഭേദം ഇല്ല...ആലംബം അറ്റവര്‍ എന്ന ഒരേ ഒരു യോഗ്യത മാത്രം ...

..നമ്മുടെ പ്രഞ്ചിയേട്ടന്‍ സിനിമയില്‍ പറയില്ലേ....പുന്യവാന്മാര്‍ ഇടയ്ക്കു ഭൂമിയില്‍ വരാറുണ്ട് അത് മനുഷ്യന്‍റെ രൂപത്തില്‍ ആണെന്ന്........പുണ്യവാന്‍ എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ആലങ്കാരിക  പദമാണ് .....പക്ഷെ അതിനും ഒരു പൂര്‍ണ്ണത വേണമല്ലോ... ഞാന്‍ അത് ഇവിടെ ദര്‍ശിക്കുന്നു.....
അടുത്തു നില്‍ക്കുമ്പോള്‍ ഇടപെടുമ്പോള്‍....ഒരു വല്ലാത്ത ടച്....ഒരു തരങ്കം.....അഹന്ത നിറഞ്ഞ എന്‍റെ നട്ടെല്ല് വളയുന്നത് പോലെ......അതെ മനസ് നിറയെ നന്മയുള്ള ഒരു മനുഷ്യന്‍റെ ....മേലങ്കിക്കുള്ളിലെ മേലങ്കിയില്ലാത്ത നഗ്നനായ മനുസ്യന്റെ സ്പര്‍ശനം....

(എന്‍റെ ഭൌതിക ജീവിത വീക്ഷണം ഒന്നും അദ്ദേഹത്തിനു അറിയില്ല കേട്ടോ....)

ഇടയ്ക്കു മാറി മാറി സേവനത്തിനായി വരുന്ന....... സന്യസ്ഥം അത്മ തിരഞ്ഞെടുത്തത്നു മനുഷ്യ സേവനത്തിനിനു എന്ന് തിരിച്ചറിഞ്ഞ സന്യാസിനികളെയും മനസാല്‍ വണങ്ങാന്‍ അവരുടെ പ്രവര്‍ത്തികള്‍ എന്നെ പ്രേരിപ്പിക്കുന്നു......പിന്നെ വൃദ്ധ ജീവിതങ്ങളെ ഓടി നടന്നു ശുശ്രുഷിക്കുന്ന.. കുറെ...പെണ്‍കുട്ടികള്‍.... 
ആധുനിക ചാരിറ്റബിള്‍ സാമ്പത്തിക സ്രോതസുകള്‍ തേടി ഉപയോഗിച്ച് സാമൂഹ്യ സേവനം നടത്തുന്ന ഒട്ടനവധി സ്ഥാപനങ്ങള്‍ നമുക്കറിയാം....പക്ഷെ ഇവിടം വ്യത്യസ്തമാണ്...ഒരു സാധാരണ മൊബൈല്‍ ഫോണിലെ മിസ്ട് കാള്‍ തിരഞ്ഞു കണ്ടു പിടിക്കാന്‍ ഇനിയും ഇദ്ദേഹം പഠിക്കേണ്ടിയിരിക്കുന്നു... അറിഞ്ഞു കേട്ട് എത്തുന്ന സുമനസുകള്‍ കയ്യയച്ചു നല്‍കുന്നതു സ്നേഹത്തോടെ സ്വീകരിക്കുന്നു.........പാലക്കാടും തൃശൂരും പട്ടണങ്ങളിലെ സാധാരണ കച്ചവടക്കാര്‍ക്ക് ഈ വ്യക്തിത്വത്തെ നന്നായി അറിയാം...അവര്‍ മനസറിഞ്ഞു... മനസു നിറഞ്ഞു ആ പഴയ ജീപ്പിലേക്കു നിറച്ചു കൊടുക്കുന്ന പലവ്യന്ജനങ്ങള്‍ നേരിട്ട് സ്വര്‍ഗ്ഗത്തില്‍ എത്തുന്നു......

ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ രാവിലെ ഒരു തമിള്‍നാട് യാത്രക്കിടയില്‍ ഞാന്‍ ഒന്ന് ഓടി സ്വര്‍ഗ്ഗത്തില്‍ കയറി...  ...അവിടെ ദേശീയ പതാക ഉയര്‍ത്തലും ആഘോഷവും ആയിരുന്നു....അതില്‍ മനസു നിറഞ്ഞു പങ്കു കൊണ്ടു....അതിന്‍റെ ചിത്രങ്ങള്‍ ആണ് ഇവ ...

രണ്ടു മാസം മുന്‍പ് കണ്ടു കൈ കൊടുത്ത് പിരിഞ്ഞ ആരോഗ്യവാനായിരുന്ന ജോണി ചേട്ടന്‍ ഹൃദയാഘാതത്തില്‍ മരണപ്പെട്ടു എന്ന വാര്‍ത്ത നല്‍കിയ നൊമ്പരവുമായി ഞാന്‍ കൊയംബത്തൂരിനെ ലക്ഷയമാക്കി വളയം പിടിച്ചു......    
  
     


Tuesday, August 19, 2014

മൂവന്തിച്ചോപ്പ് .....പക്ഷെ ഇതില്‍ പ്രണയമില്ല....


ഈ ആദ്യത്തെ ചിത്രം എന്‍റെ ഫേസ് ബുക്ക്‌ പ്രൊഫൈല്‍ പശ്ചാത്തലത്തില്‍ കുറെ നാളായി ചുവന്നു കിടക്കുന്നു.....
കഴിഞ്ഞ മഴക്കാലത്താണ് ഈ ചിത്രം എടുത്തത്....കനത്ത മഴ ഇടുക്കി ജില്ലയുടെ മലയോര പ്രദേശങ്ങളെ തകര്‍ത്തെറിഞ്ഞ ദിവസങ്ങള്‍.....മഴ തെല്ലൊന്നു ഒതുങ്ങി അത്യാവശ്യം വേണ്ട ചില ജോലികള്‍ക്കായി പോയി തിരികെ സന്ധ്യക്ക്‌  കഞ്ഞിക്കുഴി തൊടുപുഴ വഴി മടങ്ങുമ്പോള്‍ തലേന്ന് മണ്ണിടിഞ്ഞ ഭാഗത്തെത്തിയപ്പോള്‍ പ്രകൃതിക്ക് ഒരു വല്ലാത്ത ചുവപ്പ്നി നീറം....ഞാന്‍  പെട്ടന്ന് വണ്ടി നിര്‍ത്തി...ക്യാമറ എടുത്തു...അന്തി ചുവപ്പ് നിമിഷങ്ങളില്‍ വല്ലാതെ കൂടി വന്നു...മൂന്നോ നാലോ ചിത്രങ്ങള്‍... അല്‍പ സ്വല്പം ചില്ലറ ആങ്കിളുകള്‍ മാറ്റി പെട്ടെന്ന് എടുത്തു....നിമിഷങ്ങളുടെ വ്യത്യാസത്തില്‍ എടുത്ത രണ്ടു ചിത്രങ്ങള്‍ ആണിവ...ഒരേ പ്രകൃതി ദൃശ്യം ഒരേ സമയം തന്ന വര്‍ണ്ണ വൈവിധ്യം.... ..ഏതാനും നിമിഷങ്ങളില്‍ പ്രകാശത്തെ മേഘങ്ങള്‍ മറച്ചു....ഒരുതരം ഇരുള്‍ പരന്നു ...
എനിക്കായി മാത്രം ഒരു മൂവന്തി ചോപ്പ്.....വല്ലാത്തൊരു ഉന്മാദം തോന്നി.... ചുവന്ന പുതുമണ്ണില്‍ ചുവന്ന സ്വര്‍ണ്ണ സൂര്യന്‍ നിമിഷങ്ങള്‍ മാത്രം കത്തി ജ്വലിച്ച പോലെ..... 
 വളഞ്ഞു തിരിഞ്ഞു കുത്തിറക്കത്തിലൂടെ താഴേക്ക്‌ വണ്ടി ഓടിച്ചുകൊണ്ടിരുന്നപ്പോള്‍....മനസില്‍ ഒരു ചെറിയ വിഷമം....എനിക്ക് വേണ്ടി കൂടിയാണ് ഈ വഴി നിര്‍മ്മിച്ചത്.....ഞാനും അതിന്‍റെ ഗുണഭോക്താവ് ആണ്.....പക്ഷെ... കൂറ്റന്‍ യന്ത്രകൈകള്‍ അരിഞ്ഞു തള്ളിയ ആ മലഞ്ചെരുവുകള്‍ക്ക് .ഒരു കനത്ത മഴയെ അതിജീവിക്കാന്‍ കരുത്തുണ്ടായിരുന്നില്ല....തകര്‍ന്ന മനസുപോലെ അത് ഇടിഞ്ഞിരുന്നു....
.ഒരു നിമിഷം മുറിവേറ്റ പ്രകൃതി സ്വന്തം ദുഃഖം ചുവന്നു തുടുത്ത മുഖത്തോടെ എന്നോട് പറഞ്ഞതാവാം....അപൂര്‍വ്വമായ ദ്രിശ്യ ഭംഗി കണ്ടു ക്യാമറയില്‍ പകര്‍ത്തുന്ന തിരക്കില്‍ ...പറഞ്ഞതൊന്നും ഞാന്‍ കേക്കാത്തതാണോ?...ആയിരിക്കാം....കേള്‍ക്കാന്‍ ചെവി എവിടെ...അപ്പോള്‍ കണ്ണുകള്‍ മാത്രം....
ഫോടോഗ്രാഫര്‍ക്ക് ...ഒന്നേ വേണ്ടു....നിറങ്ങളുടെ.. പ്രകാശങ്ങളുടെ അപൂര്‍വ്വ സങ്കലനങ്ങള്‍...അപൂര്‍വതയിലെ അപൂര്‍വത പകര്‍ത്താനുള്ള വ്യഗ്രത.....പിന്നീടു ചിത്രങ്ങളില്‍ നോക്കി ഇരിക്കുമ്പോള്‍ ആയിരിക്കും ആ ദൃശ്യം കൂടുതല്‍ ഉള്‍കാഴ്ച തരുന്നത്.....

Monday, August 18, 2014

വേലി.......

അതിരുകള്‍ അതിരിടുമ്പോള്‍....അകത്താകുന്നത് എന്ത് ?  .അകലുന്നതും അതിര് കടക്കുന്നതും എന്ത്? ..

അകത്താകുന്നത് അവനവന്‍റെ എന്ന് കരുതുന്നവ......അകലുന്നത് മറ്റുള്ളവരുടെ എന്ന് കരുതുന്നത്......

കരക്കാരുടെ കന്നാലി കയറാതിരിക്കാന്‍ ഒരു വേലി കെട്ടിയത് ഇത്ര വലിയ പ്രശ്നമാണെന്ന് കരുതുക വയ്യ.....പിന്നിപ്പോ എന്താ ഒരു വലിയ തത്വം എഴുന്നള്ളിക്കനിരിക്കുന്നത്‌....

ഏയ്‌ വലിയ തത്വം ഒന്നുമില്ല... ചുമ്മാ ഇങ്ങനെ ഓരോന്ന് ആലോചിച്ചു പോയി...എന്‍റെ ചെറുപ്പത്തില്‍ നാട്ടില്‍ അയല്‍ വീട്ടുകാരുടെ പറമ്പുകള്‍ തമ്മില്‍ വേലികള്‍ കുറവായിരുന്നു..ഉള്ളത്  തന്നെ ഈ ശീമകൊന്നകള്‍ അടുപ്പിച്ചു നട്ടുള്ള ഒരുതരം വേലികള്‍ ....കയ്യാല.. ഇടത്തൊണ്ടുകള്‍ ഇവയൊക്കെ അവനവന്റെ പറമ്പിനെ അയല്പക്കവുമായി വേര്‍തിരിച്ചു....അടുത്തു വീടുകള്‍ ഉണ്ടെങ്കില്‍ കുട്ടികള്‍ക്ക് ഈ അതിര്‍വരമ്പുകള്‍ ബാധകമാല്ലായിരുന്നു....ഇത്തിരി മുളകും ...രണ്ടു സവോളയും കടം വാങ്ങാന്‍ അമ്മച്ചിമാര്‍ക്ക് ഈ അതിര്‍ത്തികള്‍ തടസമേ അല്ലായിരുന്നു.....ഇടയ്ക്കു അപ്പുറത്തെ ആട് ഇങ്ങോട്ട് കയറിയതിന്റെയും .. കോഴി കണ്ടത്തില്‍ ഇറങ്ങിയതിന്റെയും ഒക്കെ ചില്ലറ അതിര്‍ത്തി യുദ്ധങ്ങളും സാധാരണം.....എന്നാലും ഒരു സുഖം....ക്രിസ്തുമസിനു രാത്രിയില്‍ കരോള്‍ സംഘത്തിനു അടുത്ത വീട്ടിലേക്കു പോകാന്‍ നിര്‍ദിഷ്ട വഴികള്‍ ഉണ്ടായിരുന്നില്ല....പന്തവും കത്തിച്ചു പിടിച്ചു പറമ്പ് മുറിച്ചു നേരെ ഒരു പോക്കാണ്.....
മലബാറിലെ ചിറ്റപ്പന്‍ മരിച്ച വിവരം ഫോണില്‍ വന്നത് പറയാന്‍ അടുത്ത വീട്ടിലേക്കു വളഞ്ഞ വഴിയില്ല....കപ്പക്കിടവഴി...കവുങ്ങിന്നിടവഴി....ഒറ്റ പോക്കാണ്...അപ്പന് നല്ല സുഖമില്ല ഒന്നപ്രം വരെ വരണം ....കാര്യം പറയാന്‍ ഒറ്റ വരവാണ്......ജനനവും മരണവും ..ആഘോഷങ്ങളും നല്‍കിയ സന്തോഷവും ദുഖവും എല്ലാം ഒരുമിച്ചു ഒരേപോലെ പങ്കുവേക്കപ്പെട്ടു എന്ന് ഏറെകുറെ പറയാം.... ഒരുതരം പരസ്പര ആശ്രയത്തിന്റെ കൂട്ടായ്മ....
പിന്നീടു തോമസുകുട്ടി ഗള്‍ഫില്‍ പോയി....ശശീന്ദ്രന് പോലീസില്‍ പണികിട്ടി.....കബീറു പട്ടണത്തില്‍ തുടങ്ങിയ കച്ചവടം പോടീ പൊടിച്ചു.....മോളികുട്ടി ജര്‍മനിക്ക് പോയി....ജോയിച്ചന്‍ പേര്‍ഷ്യയില്‍ നല്ല വരുമാനത്തിലായി.....
മക്കള്‍ക്കൊക്കെ അത്യാവശ്യം നല്ല വരുമാനമായി.....കുടുംബമായി ..മൂത്തവനും ഇളയവനും വേറെ വേറെ വീട് വെക്കണം....അടുത്തടുത്ത് കിടന്നാല്‍ ശരിയാവില്ല....അവന്‍റെ വീതം അങ്ങ് കൊടുത്തേക്കാം...ഒന്നിച്ചെടുക്കാന്‍ ആളില്ല...എന്നാ പിന്നെ മുറിച്ചു കൊടുക്കാം....

അടുത്തടുത്ത്  പുതിയ മാളികകള്‍ വന്നു....ചുറ്റു മതിലുകള്‍ വന്നു.....അരക്കൊപ്പം കെട്ടി.. ചിലര്‍ ആളൊപ്പം കെട്ടി....ചിലര്‍ ഒപ്പത്തിനൊപ്പം കെട്ടി.....ഇരുമ്പിന്‍റെ കതകു വെച്ചു...അഴിഞ്ഞു നടന്ന വാലാട്ടുന്ന പഴയ കൊടിയല്‍ അല്ല ഇപ്പോള്‍.....ചുവന്ന ബെല്‍ട്ടു ഇട്ട വാലില്ലാത്ത കൈസര്‍ ഉള്ളില്‍ കിതച്ചു ചുറ്റി കറങ്ങി.....
നാളത്തെ കുര്‍ബാന ആറിനോ അതോ എഴിനോ? ഇപ്പുറത്തെ മതിലിനുള്ളില്‍ നിന്നും അപ്പുറത്തെ അടുക്കളയിലേക്കു നഗരത്തിലെ ടവറുകള്‍ വഴി കംബിയിലൂടെയും കമ്പി ഇല്ലാതെയും അന്വേഷണം പറ പറന്നു......
മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടുന്നത് മാന്യത അല്ല എന്ന് പുതിയ പ്രമാണങ്ങള്‍ പ്രചരിച്ചു....സ്വകാര്യതയ്ക്ക് പുതിയ മാനങ്ങള്‍ കൈവന്നു....
.എന്നാ ഉണ്ട് എടാവേ മാറി...ഹൌ ആര്‍ യു വന്നു....ശരി നാളെ കാണാം മാറി സീ യു ലെറ്റര്‍ വന്നു...
ഞാനും എന്‍റെ ഭാര്യയും മക്കളും....ഞാനും എന്‍റെ മതിലും അതിലെ എന്‍റെ മാളികയും....
ചിലര്‍ മാളികക്കുള്ളില്‍ മാളിക തീര്‍ത്തു...കൊണ്ക്രീടു ഭിത്തികളും തേക്കിന്റെ കതകുകളും മാളികക്കുള്ളില്‍ മതിലുകള്‍ തീര്‍ത്തു....അത്താഴത്തിനു സമയമായി എന്ന് അടുക്കളയില്‍ നിന്നും കിടപ്പരകളിലേക്ക് ടവറുകള്‍ വഴി മെസേജുകള്‍ പറന്നു....
കാലം പിന്നെയും കടന്നപ്പോള്‍ ജാക്കും ചിക്കുവും ചിന്നുവും വളര്‍ന്നു....അവരും അവരുടെ കുടുംബവും അവരുടെ പുതിയ വീടും മതിലും...അങ്ങനെ... അങ്ങനെ.... അങ്ങനെ......
എല്ലാം വേണ്ടത് തന്നെ....കാലഘട്ടത്തിനു അനുസരിച്ച് മാറേണ്ടതുണ്ട്....എന്നാലും എന്തോ ഒരു വേലി തമ്മില്‍ വേര്‍തിരിച്ചത്പോലെ....മതിലിനപ്പുറം കാണാന്‍ കഴിയാത്തത് പോലെ.....അയല്പക്കത്ത് പോകാന്‍ മുന്‍പിലെ റോഡില്‍ ഇറങ്ങി ഇരുമ്പു വാതില്‍ തുറന്നു....നടന്നു.... പിന്നെയും ഇരുമ്പു വാതില്‍ തുറന്നു കയറിചെല്ലുന്ന അകലം നമ്മുടെ മനസിനെയും ബാധിച്ചിരിക്കുന്നു എന്ന് തോന്നുന്നു.....അതോ ഈ ചിന്തകള്‍ ഒക്കെ ഒരു പഴയ നാട്ടുംപുറത്തുകാരന്റെ പഴകിയ മനസ്സില്‍ തോന്നുന്നതോ?.....  

Saturday, August 16, 2014

മുഖം ...

ആര് ?... എന്ത് ?.... എന്നതിന് ഇതില്‍ പ്രസക്തിയില്ല....അങ്ങ് ..അങ്ങ് ...വടക്ക്   എന്നുവെച്ചാ..  ഈ ഭൂമി മലയാളത്തിന്‍റെ വടക്ക് വെച്ച് ഒരിക്കല്‍ മാത്രം കണ്ടുമുട്ടിയ ഒരു മുഖം ആണിത്....ഏതാണ്ട് രണ്ടു കൊല്ലം മുന്‍പ്...... ഭൂമിമലയാളം എന്ന് ഇന്നത്തെ ഇളം തലമുറ അധികം കേട്ടിട്ടുണ്ടാവില്ല....അതായത് ഈ മലയാള ദേശത്തിനും അപ്പുറം ഒരു ലോകം ഉണ്ട് എന്ന് അറിയാമായിരുന്നെങ്കിലും വലിയൊരു ലോക ജ്ഞാനം ഇല്ലാതിരുന്ന ഒരു കാല ഘട്ടം ഉണ്ടായിരുന്നു ഇവിടെ. അറിവിന്‍റെ പരിമിതികള്‍ തീര്‍ത്ത ആ ലോകത്തിനു അന്ന് മലയാള ദേശത്തിന്‍റെ അതിരിന് ലോകത്തിന്‍റെ അതിരിന്റെ പരിവേഷം നല്‍കി......അതൊക്കെ പോകട്ടെ അതും ഈ കുറിപ്പും ആയി ബന്ധം ഇല്ല.....
"പോര്‍ട്ടറേറ്റ്"...എന്നത് പണ്ട് ചിത്ര കലയിലും പിന്നിങ്ങോട്ട് ഫോടോഗ്രഫിയിലും ഒരു വലിയ വിഭാഗത്തെ സൂചിപ്പിക്കുന്ന പദമാണ്.
നല്ല സുന്ദരി പെണ്കൊച്ചുങ്ങളെ വരച്ചു മടുത്തപ്പോള്‍ പണ്ടും....പിന്നീടു ഫോട്ടോ പിടുത്തത്തില്‍  ഇന്നും.... മുഖം ചിത്രീകരിക്കുമ്പോള്‍ അതില്‍ ഒരു കാവ്യ ഭംഗി കണ്ടെത്തിയത് പല കലാകാരന്മാരും ഇത്തരത്തില്‍ ഉള്ള ചുളിവുകള്‍ വീണ മുഖങ്ങളില്‍ ആണ്....
അതൊക്കെ കണ്ടിട്ടുള്ള എനിക്ക് ഈ മനുഷ്യനെ കണ്ടപ്പോള്‍ ഒരു ചിത്രം എടുക്കണം എന്ന് തോന്നി അത്ര മാത്രം.....അനുവാദത്തോടെ ഒരു ചിത്രം എടുത്തു. അതാണ്‌ ഈ ചിത്രത്തിന് പിന്നിലെ പ്രജോതനം.

ചുളിവുകള്‍ വീണ മുഖങ്ങള്‍ എനിക്ക് പണ്ട് മുതലേ ഇഷ്ടമാണ്....കാലം അവര്‍ക്ക് നല്‍കിയ സന്തോഷങ്ങളും ദുഖങ്ങളും ......ആരോഗ്യവും അനാരോഗ്യവും ....സ്വപ്നങ്ങളും നഷ്ടസ്വപ്നങ്ങളും... നേട്ടവും കോട്ടവും.... ആശയും നിരാശയും .....അസംതൃപ്ത്തിയും സംതൃപ്തിയും ...അങ്ങനെ എല്ലാ അനുഭവങ്ങളുടെയും സുതാര്യമായ അങ്ങീകാരപത്രം പോലെ ആ മുഖങ്ങള്‍ എനിക്ക് തോന്നാറുണ്ട്....മിക്കവാറും യാധാര്ത്യവുമായി ബന്ധമില്ലാത്ത ഒരു ഭാവ്നമാത്രമാണ് അത് എന്നെനിക്കറിയാം....

എന്തായാലും ചുളിവുകള്‍ വീണ മുഖങ്ങളെ ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങിയിട്ട് കുറച്ചു കൊല്ലങ്ങള്‍ ആയി...ചിത്രം എടുക്കാന്‍ അല്ല കേട്ടോ ....അല്ലാതെ തന്നെ ശരിക്കും ഇഷ്ടം...ഒരു പക്ഷെ എന്‍റെ മുഖത്തു അത്ര ചുളിവു വീണിട്ടില്ല എങ്കിലും കാലം തന്ന കാഴ്ചപ്പാടുകള്‍.... ആ കാഴ്ചപ്പാടുകള്‍ മനസ്സില്‍ തന്ന ചുളിവുകള്‍ ആകാം ഈ ഇഷ്ടത്തിനു കാരണം......ഇന്നലത്തെ താരങ്ങളെ അടുത്തു കാണുമ്പോള്‍ അവരെ അറിയുമ്പോള്‍....ആ കഥ കേള്‍ക്കുമ്പോള്‍.....ഒരു ഇഷ്ടം...അവരെ കേള്‍ക്കുമ്പോള്‍ അവര്‍ക്ക് നമ്മളോടുള്ള ഇഷ്ടം ....ആ ഇഷ്ടം തരുന്ന സുഖം...ആ സുഖം തരുന്ന ഇഷ്ടം ......അതാണ്‌ ഈ ചുളിവുള്ള മുഖം തന്ന ഇഷ്ടം.....സുഖം .....  

Wednesday, August 13, 2014

ഹരിതമതല്ലോ പ്രകൃതിതന്‍ വര്‍ണ്ണം......


കല്ലിലും പച്ച ..പാഴ്തടിയിലും പച്ച...
വേണ്ടൊരു ചായവുമത് പൂശാനൊരു മനിതനും.....
കാലമത് പൂശും  നീ കാക്കുക മാനവാ
സൃഷ്ടിതന്‍ വൈഭവം അപ്രമേയം അഹോ
അരുതുനിന്‍ ഇടപെടല്‍ വ്യര്‍ഥവൈഭവങ്ങളും...
വെറുതെ കാക്കുക ....കാക്കുക.... കാക്കുക.....

ഒന്നും പാഴല്ല.....ആണെന്ന് നാം കല്പ്പിച്ചുകൂട്ടി ..അതാണ്‌ സത്യം... അല്ലെ? ....ഓരോ പാഴിലും ജീര്‍ണതയിലും ഒരു പുതിയ ജീവന്‍ ഉടലെടുക്കുന്നു..... അതിലേറെയും ഹരിതമാണ്.....നാളെയുടെ പുതിയ പ്രതീക്ഷയാണ്....അത് പ്രകൃതിയുടെ നിയതിയാണ്‌.....
പാഴിയും  പായലും ...മാറാലയും മനുഷ്യന് അശ്രീകരമായതെപ്പോഴാണ് ......
മാനവസംസ്കാരത്തിന്റെ അറിയപ്പെടുന്ന കാലം മുതല്‍ ....തൂത്തു വൃത്തിയാക്കല്‍ പ്രക്രിയ  ആരംഭിച്ച അന്നുമുതല്‍....
അതൊരു തുടക്കമായിരുന്നു.....ഈ ചമയകൂട്ടില്‍..... ക്യാന്‍വാസില്‍...പച്ച നിറം നാം തുടച്ചു നീക്കി ....പുതിയ വര്‍ണ്ണങ്ങളും രൂപങ്ങളും നാം വരച്ചു ചേര്‍ത്തു ... .ഒടുവില്‍ ചിത്രം വികൃതമായപ്പോള്‍ ....പരസ്പരം പഴിചാരി...പഴയ പച്ചക്കായി നാം ഉപായങ്ങള്‍ തേടുന്നു.....കൃത്രിമ  പച്ച ചായം  വിലകൊടുത്തു വാങ്ങി പൂശുന്നു....ഒക്കുന്നില്ല....ചിത്രം വികലമാകുന്നു.....ഇത് നമ്മെകൊണ്ട് കൂട്ടിയാല്‍ കൂടില്ല എന്ന് മനസിലായില്ലേ?.....

 ചിത്രകാരന്‍ പിണങ്ങിയിരിക്കുന്നു .....ഇപ്പൊ എന്താ ഒരു വഴി .....
ചുമ്മാ മിണ്ടാതെ നമുക്കല്‍പം മാറിഇരിക്കാം ... ഇത്തിരി കഴിയുമ്പോള്‍ പുള്ളിയുടെ പിണക്കം മാറിക്കൊള്ളും.....തനിയെ എഴുന്നേറ്റു വന്നു വരക്കാന്‍ തുടങ്ങും.....ദയവായി അഭിപ്രായം പറയരുത്....ആ സര്ഗാത്മകതയില്‍ ഇടപെടരുത്.. അതെ വേണ്ടു........


ഹരിതമാന്ത്രമോതി ....വെറുതെ കാക്കുക....കാക്കുക....ക്ഷമയോടെ.......






Wednesday, August 6, 2014

ഈ വഴി ഇങ്ങനെ വന്നു ...ദെങ്ങനെ പോയി ..അങ്ങനെ... അങ്ങനെ...


ഈ വഴി ഇങ്ങനെ വന്നു ...ദെങ്ങനെ പോയി ..അങ്ങനെ... അങ്ങനെ... അങ്ങനെ അങ്ങ് പോകും....എന്നിട്ടോ....ചെല്ലുന്നിടത്തു ചെല്ലും.... ഇന്ധനം തീരുന്നത് വരെ ...എന്ജിന്‍ നിലക്കുന്നതു വരെ........അതാണ്‌ ഈ യാത്ര...ജീവിതമെന്ന യാത്ര..അല്ലെ ചങ്ങാതി......
പുതിയ വഴി കാണുമ്പോള്‍ കൌതുകം.......ഒന്ന് പോയി നോക്കാന്‍....പുതിയ കാഴ്ചകള്‍ കാണാന്‍ ...അവിടെ തണുപ്പുണ്ടോ ...താഴ്വാര ഭംഗിയുണ്ടോ.....വെള്ളച്ചാട്ടം ഉണ്ടോ.......കൌതുകം നല്‍കുന്ന ഒരു തരം കൌതുകം ...ആകാംഷ ....
വഴി തീരുമോ.....കുഴി ഉണ്ടാകുമോ. വന്യ മൃഗങ്ങള്‍ ഉണ്ടാകുമോ .ഇടക്കൊരു ചായ കിട്ടുമോ...മറ്റാരെങ്കിലും കൂട്ടുണ്ടാകുമോ ....ഉല്‍ഖണ്ട ...
ഇതിനു മുന്പാരെങ്കിലും ഈ വഴി പോയിട്ടുണ്ടാകുമോ...കാണില്ല... ആദ്യമായി ഞാന്‍.. എന്തൊരു  ഗര്‍വ്വ് ....
കയ്യിലുള്ള തേഞ്ഞ സ്റെപ്പിനിയില്‍ ടയര്‍ പന്ച്ചരായാല്‍ മാറി ഇടാം എന്ന ശുഭാപ്തി വിശ്വാസം കുത്തിനിറച്ചിരിക്കുന്നു ....
പഞ്ഞികുടം പോലെ പറന്നു ഒഴുകി വഴിമറക്കുന്ന കോടമഞ്ഞില്‍ സൂഷ്മതയോടെ എന്ന സൂഷ്മവിശ്വാസത്തില്‍ വളയം പിടിക്കുമ്പോള്‍........അരികിലെ അഗാധതയില്‍ വീഴാതിരിക്കുമ്പോള്‍.......തൊഴില് പഠിച്ചവന്‍ എന്ന അഹന്ത... എനിക്കും നിങ്ങള്‍ക്കും ...അല്ലെ ചങ്ങാതി..
കൂടുതല്‍ ആലോചിച്ചിട്ട് കാര്യമില്ല... പോകുക തന്നെ.....ഇത്തിരി കൌതുകവും ഇത്തിരി ആകാംഷയും ഇത്തിരി ഉല്‍ഖണ്ടയും ...ഇത്തിരി ഗര്‍വ്വും ഇത്തിരി ശുഭാപ്തിവിശ്വാസവും ഇത്തിരി അഹന്തയുമായി........അല്ലെ ചങ്ങാതി....എന്നാലേ പോക്ക് നടക്കൂ....

ഇടയ്ക്കു കൂട്ടി മുട്ടാം....വഴിയില്‍ ഹതാശനായി നില്‍ക്കുന്നത് കണ്ടാല്‍ നിര്‍ത്താതെ പോകരുതേ............ 

പൂവ് പോലെ ഒരു പൂവ്.....




കുടുംബപ്പേര് അറിയില്ല...അധികം വീട്ടുകാരും വന്നു കാണാന്‍ വിരുന്നുകാരും ഇല്ല....ഒരു പെണ്ണുങ്ങളും  ഇറുത്തു തലയില്‍ ചൂടിയ ചരിത്രവും ഇല്ല...ദേവപാദങ്ങളില്‍ സമര്‍പ്പിച്ചും ഇല്ല...ഈ കുന്നിന്‍മുകളില്‍ അവളും അനിയത്തിമാരും പൂത്തു നിറഞ്ഞു നില്‍ക്കുന്നു....
.കലാഭവന്‍ മണി പാടിയതുപോലെ.."എന്നെക്കാണാന്‍ നിന്നെക്കാളും ചന്ദം തോന്നും കുഞ്ഞി പെണ്ണെ  എന്നിട്ടെന്തേ ......."...
ഇന്നു വാഗമണ്‍ വളകോട്വ ഴി ഉപ്പുതറക്ക് തിരക്കിട്ട് പോകും വഴിയാണ് ഈ സൌന്ദര്യം കണ്ടത്..ഒരു ചിത്രം പകര്‍ത്താതെ കടന്നു പോകാന്‍ തോന്നിയില്ല.....

Sunday, August 3, 2014

പച്ചക്കുതിര ...










എന്ത് ഭംഗിയാണ് ഈ പച്ചകുതിരക്ക്.... ഈ പറമ്പില്‍ ഉണ്ടായിരുന്നോ....കാര്‍ട്ടൂണില്‍ കാണുന്ന പോലത്തെ മുഖം....ഇതിനെ പിടിച്ചു വീട്ടില്‍ കൊണ്ട് പോയാലോ...വേണ്ട ചിലപ്പോള്‍ അതു ചത്തു പോകും.....
വേനല്‍ അവധിക്കാലം....ഞങ്ങള്‍ക്ക് അതൊരു പഴങ്കഥ മാത്രം.......അടുത്ത അധ്യായന വര്‍ഷത്തേക്കുള്ള തയ്യാറെടുപ്പും .. ഇതിനിടയില്‍ നിര്‍ബന്ധിത മത ബോധന വിശ്വാസ ഉത്സവങ്ങളും ഒക്കെ കൂടി രണ്ടു മാസം ഒന്നിനും തികയുന്നില്ല.... എന്ടിനു .. അടുത്ത വീട്ടിലെ ശിവന്‍ കുട്ടിയും ഫിറോസും ഒക്കെയായി ഒന്ന് കളിക്കാനും കൂടെ സമയമില്ല.....ഞായറാഴ്ച പോലും ഉച്ചവരെ തിരക്കാണ്..ഇനി ഒന്ന് ഇറങ്ങി നടക്കട്ടെ...കുറച്ചു കാഴ്ചകള്‍ കാണട്ടെ....

മനുഷ്യന്‍ പ്രകൃതിയില്‍ നിന്നും അകന്നു പോകുന്നു എന്ന് ആരൊക്കെയോ ടി വി യില്‍ പറഞ്ഞു കേട്ടിട്ടുണ്ട്...അപ്പോള്‍ ഞങ്ങള്‍ കുഞ്ഞുങ്ങളുടെ കാര്യം പറയണോ..നാളെ ഞങ്ങളെ കുറ്റം പറയരുത്...
..ഞങള്‍ ഇടക്കൊക്കെ പറമ്പിലും പാടവരമ്പത്തും ഒക്കെ ഒന്ന് നടക്കട്ടെ...ഇനിയും ഇവിടെ എന്തെങ്കിലും ചെറു ജീവികള്‍ ഉണ്ടോ എന്ന് നോക്കാം...

വെട്ടിപ്പഴം ...പാണല്‍ പഴം ....മുള്ളന്‍ പഴം...ആത്തക്ക....പൂച്ചപ്പഴം ...ആനിക്കാവിള....ഞാവല്‍ പഴം ....അങ്ങനെ എന്ടോക്കെയോ പഴങ്ങള്‍ പണ്ടുണ്ടായിരുന്നത്രേ .. പപ്പ ഇടയ്ക്കു പറയാറുണ്ട്‌ ...

പാഴായി പോയ ജന്മം ....

"പാഴായി പോയ ജന്‍മം" .ഒറ്റ നോട്ടത്തില്‍ എനിക്ക് അങ്ങനെയാണ് തോന്നിയത്...പനങ്കള്ള് പ്രിയനായ എന്നെപോലെ ഏതൊരുവനും അങ്ങനെയേ തോന്നു......പിന്നെ എനിക്ക് തോന്നി അതു കാഴ്ചപ്പാടിന്റെ പ്രശനം ആണ്..ഒരു മധുരിക്കുന്ന പനങ്കള്ള് പ്രിയന്‍റെ കൊതിയും ആര്‍ത്തിയും ആ ചിന്തക്ക് പിന്നില്‍ ഉണ്ട്..പ്രകൃതി സ്നേഹത്തിന്‍റെ വിത്തുകള്‍ ഈയിടെ മനസ്സില്‍ വീണു മുളച്ചു തുടങ്ങിയത് കൊണ്ടാവണം ചിന്ത മറ്റൊരു ദിശയിലേക്കു വഴുതി മാറിയത്...
.ആ കായ്കള്‍ കൊണ്ട് ഒത്തിരി കിളികള്‍ക്കും ചില മരംകേറി ജീവികള്‍ക്കും ഒത്തിരി പ്രജോജനം ഉണ്ട്...അടുത്ത പനകുഞ്ഞുങ്ങള്‍ ഉണ്ടാകണമെങ്കില്‍ ആ കായ്കള്‍ മൂത്ത് പഴുത്തു ഭൂമിയില്‍ പതിക്കണം ....അതാണ്‌ പ്രകൃതി ധര്‍മം.

പിഞ്ചിലെ.. പിടിച്ചു ...ഉടച്ചു ഞെരിച്ചു ..തിരുമ്മി ...കൂട്ടി കെട്ടി ..വരിഞ്ഞു കെട്ടി ..എന്നും അരിഞ്ഞരിഞ്ഞു തള്ളി... കരള്‍ പിളര്‍ന്നു വേദനിച്ചു എനിക്ക് മധുരകള്ള് തരാന്‍ പനക്ക് എന്ത് ബാധ്യത ...അതു ലഭിക്കാത്തതിന് പനയുടെ ജന്‍മം പാഴെന്നു വിധിക്കാന്‍ ഞാന്‍ ആര്.... ഏയ്‌ വേണ്ട ....ഇങ്ങനെ ചിന്തിച്ചു പോയാല്‍ ഞാന്‍ ചിലപ്പോള്‍ നന്നാകും......

വെളുത്ത പോത്തുകള്‍ ....

മണിയാ.... ഡാ....പാവം അവന്‍ വല്ലാതെ ഭയന്നിരിക്കുന്നു......പണ്ടേ ഇവന്‍ ഇങ്ങനെയാണ്....പാടത്തിറക്കുമ്പോള്‍ തന്നെ അവനു ഭയമായിരുന്നു... പക്ഷെ അവനെ ഒരിക്കലും അയാള്‍ തല്ലിയിട്ടില്ല....അവനൊപ്പം ഓടാന്‍ പറ്റാത്തതിനാല്‍ തനിക്കായിരുന്നു അടി മുഴുവന്‍.....
ആരൊക്കെയോ എന്തൊക്കെയോ ഉറക്കെ പറയുന്നു.....കണ്ണ് കാണിക്കുന്നു.....എന്തിനാണാവോ? ....ചിലര്‍ തമ്മില്‍ കൈ കൊടുത്ത് അതിനുമുകളില്‍ തോളില്‍ കിടന്ന തോര്‍ത്തിട്ടു മൂടി തലയാട്ടുന്നു....
ചില ചെറുവണ്ടികളില്‍ ചിലരെ ഉന്തിയും തള്ളിയും കയറ്റുന്നു.....നിറഞ്ഞു നിന്നിരുന്ന അവിടം പതിയെ ശൂന്യമായി വരുന്ന പോലെ......രണ്ടുപേര്‍ നടന്നു വരുന്നുണ്ട് നമുക്കുള്ള സമയമായി മണിയാ..ഇനിയുള്ള യാത്ര ഒരുമിച്ചാണോ...അറിയില്ല....ഇനി എന്നെങ്കിലും തമ്മില്‍ കാണാന്‍ പറ്റുമോ....അവന്‍ ഒന്നും മിണ്ടുന്നില്ല.........................................................................................

.
അവസാന താളുകള്‍ ...ചോരയുടെ മടുപ്പിക്കുന്ന ഗന്ധം ... തൂങ്ങിയാടുന്ന ചുവപ്പ്.....മിന്നിമറയുന്ന ഇലക്ട്രോണിക് തുലാസിലെ അക്കങ്ങള്‍......

ചോദ്യം അസല് പോത്ത് തന്നെയാണോ ചങ്ങാതി” ... മറുപടി ...ചേട്ടന്‍ പോത്താണെങ്കില്‍ കൊണ്ടുപോയാല്‍ മതി

അടിക്കുറിപ്പ് 
ശിവ വാഹനം ആയി കഥകളില്‍ ജനിച്ചെങ്കിലും ... കാലവാഹനം ആയി മൃതദേഹം നാമകരണം ചെയ്യാന്‍ വിധിക്കപെട്ടവര്‍.....